Friday, April 05, 2019

സൂപ്പർ ഡീലക്സ് പടം!!


സൂപ്പർ ഡീലക്സ് കണ്ടു. കാമം/ലൈംഗികതയെ ആസ്പദമാക്കിയുള്ള മൂന്ന് വ്യത്യസ്ത കഥാതന്തുക്കളെ കോർത്തിണക്കിക്കൊണ്ട് മുന്നേറുന്ന അവസാനത്തിൽ അവ മൂന്നും ഇഴപിരിയുന്ന കഥന ശൈലി. ഒരു വഴിക്ക് ഒരു ട്രാൻസ്ജൻഡർ അനുഭവിക്കുന്ന മാനസിക സാമൂഹിക വിഷമതകൾ.. മറ്റൊന്ന് ആരുമറിയാതെ  കമ്പിപടം കാണാൻ ശ്രമിക്കുന്ന അഞ്ചു കൗമാരക്കാരുടെ അബദ്ധങ്ങൾ.. മൂന്നാമത് അബദ്ധത്തിൽ വേഴ്ചയ്ക്കിടെ മരിച്ച കാമുകന്റെ ഡെഡ്ബോഡി ഒളിപ്പിക്കാൻ കാമുകിയും അവളുടെ ഭർത്താവും നടത്തുന്ന പരാക്രമങ്ങൾ..
ഇതിനിടയിൽ ലൈംഗിക ചൂഷണം, പോൺ സിനിമാ വ്യവസായം, മതം, അന്ധവിശ്വാസം, അധികാര ദുർവിനിയോഗം എന്നീ വിവിധ വിഷയങ്ങൾ കഥയോട് ചേർത്തുനിർത്തി പറഞ്ഞുപോകുന്നു.

രസകരമായി, തെല്ലുപോലും ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട് ത്യാഗരാജൻ കുമരരാജ. ശൈലന്റെ ശൈലി കടമെടുത്താൽ ഓരോ ഫ്രയിമുകളും ലൈറ്റിംഗും ക്യാമറാ ആംഗിളുകളും ശബ്ദവിന്യാസവും എല്ലാം ചേർന്ന് "സര്‍ഗ്ഗാത്മകതയുടെ നട്ടപ്പിരാന്ത്" ആയി തോന്നും.

തികച്ചും അനായാസമായ എന്നാൽ ചിലപ്പോഴൊക്കെ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച വെക്കുന്നുണ്ട് ഫഹദ്. ട്രാൻസ്ജെൻഡർ ശില്പ ആയി വിജയ് സേതുപതി തരക്കേടില്ലാതെ അഭിനയിച്ചു എന്നേ പറയാവൂ. എന്നാൽ അഭിനയശേഷി കൊണ്ട് അമ്പരപ്പിച്ച ഒരു നടനുണ്ട്.. രാസക്കുട്ടി ആയിവന്ന് മനസ്സു കീഴടക്കിയ ചിന്നക്കുട്ടി അശ്വന്ത് അശോക് കുമാർ. എടുത്തുപറയാവുന്ന മറ്റൊരാൾ വില്ലനായ എസ്ഐ ബെർലിനായി വേഷമിട്ട ഗണപതിയാണ്. സാമന്ത അമ്പരപ്പിച്ചു, സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും.

കാമം എന്ന തീവ്രവികാരത്തിന്റെ വിവിധ തലങ്ങളെ അന്വേഷിക്കുന്ന ചിത്രത്തിൽ പക്ഷേ ഒരിക്കൽ പോലും പ്രത്യക്ഷമായോ പരോക്ഷമായോ സെക്സ് കാണിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. സംഭാഷണങ്ങളിൽ അശ്ലീലവും ദ്വയാർഥവും തെറികളും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കൂടി അതൊരിക്കലും അരോചകമായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് അനുഭവ സാക്ഷ്യം!

Thursday, February 01, 2018

~ Once in a blue moon ~


I don't get why such hue & cry over a super moon which might come again in 20 years time?!
We don't want to miss the spectacle, right?!
Yes, with nary a second thought for the various life forms (we have never been lucky to see) that is fast disappearing from the face of the earth..
.. or none so for the slowly suffocating feverish blue-green planet which is so carefully distanced from the sun so that its not too cold nor too hot, having the right mix & density of gases and gravity that is just perfect..
Is there a more dazzling, incredible celestial spectacle than our dear Mother Earth?!
In pic: Aurora Borealis (Northern lights), Iceland.

Sunday, September 10, 2017

~ Facebook Ghost ~


It all started with the New Year resolution.. on the eve of 2012, I had taken a vow to deactivate my face book account (if not forever, at least for a day :P)! As somebody had so resourcefully remarked when asked what exactly is a new year resolution, you would perhaps agree that it is the "Things to do" list for the first week of January!! 

I was going through the deactivation process just for fun, and to see with which all names Zucker-book will try to blackmail me this time. Several prominent names from my friend-list propped up along with pictures with which they had no connection what-so-ever! I took a screen-shot and posted it to my wall with the tagline: "Promise (New year resolution) fulfilled." Comments and likes soon came and I tried to evade them as always with just a simple "Like". 

The idea occurred to me then: Facebook was telling me that if I am deactivating only temporarily, I can anytime, log in back with my email ID and password. I decided to give it a try! Clicked the deactivate button and it asked, "Are you sure?" "Am I nuts?!" I asked back and clicked 'yes'. Then came the worst part: face book needs you to enter a text or Audio CAPTCHA for the security check! 

The first time, I didn't understand a thing.. so asked for another text. I entered the text what I presumed it was and again another text needed to be entered. This time, after confirmation, they were saying as I have tried the security check twice, I had to do it again.. enough!! I just closed the tab and continued my face book activities as normal.

People were asking about me in the group (KOZHIKOTTUKAAR) and discussing my absence! I commented there that I have not deactivated my account or gone away forever, but people were not listening.. what the hell?!! Howsoever I tried to convince them that I am still there, they were behaving like I was dead.. they were not aware of my presence. I could see all the posts, comments or likes and was getting updates & notifications from every where. I went to sleep in confusion.

Morning, I get a call from my face book friend in Puduchery asking why I had deactivated my account.

Wednesday, September 06, 2017

എന്നെ ഞാനാക്കിയ അധ്യാപകർ


"Best Teacher is the One Who Does Teach Not"

രംഗം 1: വര്‍ഷം 1984. പടിഞ്ഞാറെ നടക്കാവ് മാപ്പിള യൂപി സ്കൂൾ, കോഴിക്കോട് ജില്ല. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലമാണ്.. ഒരു ദിവസം ഉച്ചയ്ക്ക് ആരൊക്കെയോ പറയുന്നു: ഗാന്ധി മരിച്ചു (ഒറിജിനൽ ഗാന്ധി അല്ല എന്ന് കുറച്ചുകാലം കഴിഞ്ഞാണ് മനസ്സിലായത്). ഹെഡ് മാഷിന്റെ റൂമിന്റെ ജനലിക്കൂടെ നോക്കുമ്പോ ണ്ട് മാഷ് കരയുന്നു. വല്ല്യ ആണുങ്ങള് കരയുമോ?!

രംഗം 2: വര്‍ഷം 1986. പുലാമന്തോൾ തിരുനാരായണപുരം ഗവ. യുപി സ്കൂൾ, മലപ്പുറം ജില്ല. നാലാം ക്ലാസ്. മാഷുടെ പേരോർമയില്ല (രാജേഷ് എന്നാണെന്ന് തോന്നുന്നു). "നമ്മളെ കടിക്കുന്ന കൊതുകിനെ നമുക്ക് എളുപ്പം കൊല്ലാം. മനുഷ്യനു കൊതുക് എങ്ങനെയാണോ അതുപോലെയാണു ഒരു രാക്ഷസനു മനുഷ്യനും. എല്ലാ ജീവികളുടെയും ജീവൻ ഒരേ പോലെയാണ്, ഒരേ വിലയാണ്." ജീവന്റെ വില ഞാനറിഞ്ഞു.

രംഗം 3 & 4: വര്‍ഷം 1990 & 1993. മെഡിക്കല്‍ കോളേജ് കാമ്പസ് ഗവ. ഹൈസ്കൂൾ, കോവൂർ, കോഴിക്കോട് ജില്ല. എട്ടാം ക്ലാസ്. സ്വർണപ്രഭ (ഗോൾഡ്) ടീച്ചറുടെ കണക്ക് ക്ലാസ്. ലാസ്റ്റ് ബെഞ്ചിൽ വില്ലന്മാരുടെ കൂടെ ഇരിക്കുന്ന ഞാൻ കണക്ക് ആദ്യം ചെയ്ത് തീർത്തെങ്കിലും ടീച്ചർ മൈൻഡ് ചെയ്യുന്നില്ല. എനിക്കത് വല്ല്യ വിഷമമായി. പിന്നെ കണക്ക് നേരത്തെ ചെയ്തുതീർന്നാലും ഞാൻ ടീച്ചറെ കാണിക്കാതായി. പിന്നീടെങ്ങനെയോ ടീച്ചർക്ക് മനസ്സിലായി ഞാൻ വഴിതെറ്റി ബാക്ക്ബെഞ്ചിൽ എത്തിയതാണെന്ന്. അതോടെ ടീച്ചര്‍ എന്നെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. പത്താം ക്ലാസ് പരീക്ഷയ്ക്ക് സ്കൂളില്‍ രണ്ടാമതായിപ്പോയ എനിക്കൊരു സമ്മാനം തരാന്‍ വേണ്ടി ടീച്ചര്‍ പുതിയൊരു അവാര്‍ഡ് തന്നെ സൃഷ്ടിച്ചു: പത്താം ക്ലാസില്‍ കണക്കിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്കുള്ള സമ്മാനം. ടീച്ചറുടെ വക പ്രീഡിഗ്രീ ഫസ്റ്റ് ഇയര്‍ മാത്സ് ടെക്സ്റ്റ് ബുക്ക്. പ്രീഡിഗ്രിക്ക് സെക്കണ്ട് ഗ്രൂപ്പ് എടുത്ത ഞാന്‍ ടീച്ചറുടെ സ്നേഹോപദേശത്തിനു വഴങ്ങി അഡീഷണല്‍ മാത്ത്സ് എടുത്തു.. ഭംഗിയായി തോറ്റ്!

രംഗം 5: വര്‍ഷം 1992. അതേ സ്കൂള്‍, ഒന്‍പതാം ക്ലാസ്. ഞങ്ങളുടെ പ്രിയപ്പെട്ട ട്രെയിനി മാഷ്‌ സലാം നടുക്കണ്ടി സാര്‍ ഹിസ്റ്ററി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. സാറിനന്നു നാല്പതിനു മുകളില്‍ പ്രായം കാണും. എനിക്ക് കണക്ക് കഴിഞ്ഞാല്‍ പ്രിയപ്പെട്ട വിഷയമാണ്. സമരം തുടങ്ങി. നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് സമരക്കാര്‍ ക്ലാസിനടുത്തെത്തിയാല്‍ ഞാന്‍ പുറത്തിറങ്ങണം. ധൈര്യം സംഭരിച്ച് എഴുന്നേറ്റു. പാളിനോക്കിയപ്പോള്‍ ഒരു ദയനീയ നോട്ടവുമായി സലാം സാര്‍. ഞാന്‍ സ്കൂള്‍ കാലഘട്ടത്തില്‍ പങ്കെടുത്ത ഏക സമരം. അന്ന് വൈകുന്നേരം വരെ ഹെഡ് മാഷിന്റെ മുറിക്ക് പുറത്തു തൊണ്ട പൊട്ടിച്ചിട്ടും ബെല്ലടിച്ചില്ല.. സമരം ചീറ്റി. കോടതി ഇടപെടലിനെ തുടര്‍ന്ന്‍ ആ വര്‍ഷം സ്കൂള്‍ ഇലക്ഷന്‍ നടന്നില്ല.

രംഗം 6: 1992 തന്നെ. വിന്നേര്‍സ് കോളേജ്, കോവൂര്‍. ഒന്‍പതാം ക്ലാസ്സിലെ മാത്സ് ക്ലാസ്. കണക്കെടുക്കുന്നത് ചെറുപ്പക്കാരനും കണിശക്കാരനുമായ സന്തോഷ്‌ മാഷ്‌. ക്ലാസ് കഴിഞ്ഞ് സാര്‍ എന്നോട് നില്‍ക്കാന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്തത് അറിഞ്ഞുള്ള  ഉപദേശവും ഭീഷണിയും. ഇനി മേലാല്‍ സമരത്തിനോ രാഷ്ട്രീയത്തിനോ ഞാനില്ല എന്ന് പറയിപ്പിച്ചു. എന്റെ  പൊട്ടിക്കരച്ചിലോടെ രംഗത്തിനു പരിസമാപ്തി.

രംഗം 7: വര്‍ഷം 1992. കോവൂര്‍ ക്യാമ്പസ് സ്കൂള്‍. കേശവന്‍ മാഷിന്റെ ഭാര്യ മരിച്ചു. ക്യാന്സറോ മറ്റോ ആയിരുന്നു. ഒരു പകല്‍ മുഴുവന്‍ ഞാനും എന്റെ ബാക്ക്ബെന്ചിലെ തലതെറിച്ച കൂട്ടുകാരും മെഡിക്കല്‍ കോളേജ് ചിറ ഗ്രൌണ്ടിനടുത്തുള്ള ആ വീട്ടിന്‍ മുറ്റത്ത് മൌനികളായി. വേറെ ഏതെങ്കിലും അദ്ധ്യാപകന്‍ ആയിരുന്നെങ്കില്‍ അതൊരു സാധാരണ മരണമായേ ആ കുട്ടികള്‍ എടുക്കൂ.. എനിക്കുറപ്പാണ്.

രംഗം 8: വര്‍ഷം 1993. വിന്നേര്‍സ് കോളേജ് തന്നെ. ഇംഗ്ലിഷ് പഠിപ്പിക്കുന്നത് ദേവദാസന്‍ മാഷാണ്. ഘടാഘടിയന്‍ ശരീരവും അതിനൊത്ത ഗംഭീരന്‍ ശബ്ദവും മര്‍ക്കടമുഷ്ടിയും. എസ്എസ്എല്‍സിക്ക് ഡിസ്റ്റിന്ക്ഷന്‍ വാങ്ങിയതിന് അങ്ങേരുടെ വക എനിക്കൊരു വെള്ള ഹീറോ പേന സമ്മാനം. അന്നുവരെ ഞാനെന്നല്ല എന്റെ കൂട്ടുകാരാരും അത്ര ഭംഗിയുള്ള ഒരു ഹീറോ പേന കണ്ടിട്ടില്ല. അലുമിനിയം പോലെ ഉള്ള വെള്ളനിറത്തില്‍ മനോഹരിയായ പേന. ദേവദാസന്‍ മാഷ്‌ പിന്നീട് പോലീസില്‍ എസ്ഐ ആയി. ഏഎസ്പി ആയി കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ചു.

രംഗം 9 & 10: വര്‍ഷം 1997 & 1998. സെന്റ്‌ ജോസഫ്സ് ദേവഗിരി കോളേജ്. രണ്ടാം വര്‍ഷ ബി.എസ്.സി സുവോളജി. കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷയാണ് നാളെ. എന്റെ റെക്കോര്ഡ് സര്‍ട്ടിഫൈ ചെയ്തിട്ടില്ല. ചെയ്യേണ്ടത് വാറ്റ് ആണ്. ആ കോളേജില്‍ തന്നെ മങ്കു എന്നുവിളിക്കപ്പെടുന്ന കപ്പലുമാക്കല്‍ അച്ചന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്കേറ്റവും പേടിയുള്ള സാര്‍ ആണ് വി. ഏ. തോമസ്‌ എന്ന വാറ്റ്. സാര്‍ അന്ന് കോളേജില്‍ വന്നിട്ടില്ല. നാളെ വരുമോ എന്നറിയില്ല. പരീക്ഷാ ദിവസം വന്നു. മോണിംഗ് ബാച്ച് പരീക്ഷ തുടങ്ങാറായി. വാറ്റ് വന്നിട്ടില്ല. ഞാന്‍ പതുങ്ങിപതുങ്ങി എക്സാമിനറെ പോയികണ്ടു. എന്റെ പരീക്ഷ ഉച്ചയ്ക്ക് ശേഷം ആക്കിതരണം.. അയിനാണ്. അങ്ങേരെന്നോട് കാര്യങ്ങള്‍ ഒക്കെ വിശദമായി ചോദിച്ചു. രാവിലെ തന്നെ പരീക്ഷ അറ്റന്‍ഡ് ചെയ്തോളാന്‍ പറഞ്ഞു. വൈകുന്നേരത്തിനുള്ളില്‍ ഒപ്പിട്ട റെക്കോര്ഡ് എത്തിച്ചാല്‍ മതി. മനസ്സില്ലാ മനസ്സോടെ ഞാന്‍ പരീക്ഷയ്ക്ക് കയറി. ഒപ്പ് ഞാന്‍ എവിടുന്നെടുത്ത് കൊടുക്കാനാണ്? അതും വാറ്റിന്റെ ഒപ്പ്! പരീക്ഷ കഴിഞ്ഞപ്പോ എക്സാമിനര്‍ ഒരു സഹായം കൂടി ചെയ്തു. നാളെയും കൂടി മൂപ്പര്‍ക്ക് അവിടെ ഡ്യൂട്ടി ഉണ്ട്. നാളെ രാവിലെ എത്തിച്ചാലും മതി.. നാളെയല്ല, പത്തുകൊല്ലം തന്നാലും വാറ്റിന്റെ ഒപ്പ് കിട്ടില്ല എന്ന ഉറപ്പ് മൂപ്പരുടെ കൊലച്ചിരിയില്‍ ഞാന്‍ വായിച്ചു. എക്സാം കഴിഞ്ഞ് വാറ്റിന്റെ ഫോണ്‍ നമ്പര്‍ തപ്പിപിടിച്ച് ഞാന്‍ അദ്ദേഹത്തിന് ഫോണ്‍ ചെയ്തു. "നീയൊന്നും ഈ ജന്മം ഡിഗ്രീ പാസ്സാകാന്‍ പോകുന്നില്ല.." തുടങ്ങി അസഭ്യ വര്‍ഷം. ജീവിതം അവസാനിച്ചവനെ പോലെ ഞാന്‍ ചേവായൂരില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴിക്ക് ഒരു മെഡിക്കല്‍ ഷോപ്പില്‍ അതാ നില്‍ക്കുന്നു വാറ്റ്. പതുങ്ങിചെന്നു. എന്നെ കണ്ടതും ചിരിക്കുന്ന മുഖത്തോടെ "താനെന്താടോ ഇവിടെ?" സാര്‍, ഞാന്‍ കുറച്ചു മുന്പ് ഫോണ്‍ ചെയ്തിരുന്നു. "ആഹാ.. അത് താനായിരുന്നോ?" പിന്നെയൊന്നും പറഞ്ഞില്ല. സ്കൂട്ടറില്‍ പിന്നില്‍ കയറാന്‍ പറഞ്ഞു. വീട്ടിലെത്തി. ചായ തന്നു. ഉപദേശത്തിന്റെ അണക്കെട്ട് പൊട്ടി. "താനെന്റെ ഗുഡ്ബുക്സില്‍ ഉണ്ടായിരുന്ന കുട്ടിയാണ്, താനെന്താ ഇങ്ങനെ ഉഴപ്പിയത്?.. തുടങ്ങി പരിഭവങ്ങള്‍. ഞാനിരുന്നു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി. അന്ന് വൈകുന്നേരം "യൂണിവേഴ്സിറ്റി എക്സാം കഴിഞ്ഞ് വി.ഏ.തോമസ്‌ സാര്‍ സര്‍ട്ടിഫൈ ചെയ്ത റെക്കോര്ഡ്" കെമിസ്ട്രി അറ്റന്ഡര്‍ പൊക്കിപ്പിടിച്ച് കൊണ്ടുനടന്ന് എല്ലാരെയും കാണിച്ചു.
ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ ദേവഗിരിയില്‍ തന്നെ എം.എസ്.സിക്ക് ചേര്‍ന്നുകഴിഞ്ഞ് ഒരു ദിവസം കോണിച്ചുവട്ടില്‍ വെച്ച് വാറ്റിനെ കണ്ടുമുട്ടി. "താനെന്താടോ ഇവിടെ?" അതേ ചോദ്യം. "സാര്‍, ഞാനിവിടെ എം.എസ്.സി.ക്ക്." "ഗുഡ് ഗുഡെ.. ഗുഡ്" എന്നും പറഞ്ഞ് എന്റെ പുറത്ത് രണ്ടുതട്ടും തട്ടി നിറഞ്ഞ ഒരു ചിരി. ജീവിതം സാര്‍ത്ഥകമായി!

രംഗം 11: വര്‍ഷം 1998. ദേവഗിരി കോളേജ്, കോഴിക്കോട്.  ബിഎസ്സി സുവോളജി അവസാന വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നു. ആര്‍ട്സ് കോളേജിലെ എന്റെ കൂട്ടുകാരായ രമേഷും ആല്‍ബിയും കാഡുവും എത്രയോ പറഞ്ഞുകേട്ടിട്ടുള്ള അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ രാമകൃഷ്ണന്‍ പാലാട്ട് സാര്‍ ആണ് എക്സാമിനര്‍. പരിചയപ്പെടണം എന്നുണ്ട്. എക്സാമിന് മുന്‍പേ പരിചയപ്പെട്ടാല്‍ അത് ഒരു മുതലെടുക്കല്‍ ആയി തെറ്റിദ്ധരിക്കപ്പെടുമോ എന്ന പേടികൊണ്ട് അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ഞാന്‍ സാറിനോട് സംസാരിച്ചത്. രമേഷിന്റെ സുഹൃത്താണെന്ന് കേട്ടപാടെ പാലാട്ട് സാര്‍ ആദ്യം പറഞ്ഞത് "ഇത് നേരത്തെ പറയണ്ടേ ടോ, മാര്‍ക്ക് കൂടുതല്‍ ഇടാമായിരുന്നു" എന്നാണ്. പാലാട്ട് സാറിനും ടീച്ചര്‍ക്കും മക്കള്‍ ഇല്ല, പഠിപ്പിച്ചവരും പഠിപ്പിക്കാത്തവരും ആയി പക്ഷേ എത്രയോ പേര്‍ മക്കളെപോലെ. ഇപ്പോള്‍ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായി പ്രശാന്തി എന്ന സ്കൂള്‍ നടത്തുന്നു. 

ക്ലാസില്‍ പഠിപ്പിച്ച അധ്യാപകരേക്കാള്‍ ഏറെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും, ഓരോ അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് ഞാന്‍. എങ്കിലും ഓര്‍ക്കാന്‍ പ്രിയമുള്ള അധ്യാപകര്‍ ഇനിയുമുണ്ട്. മദ്രസയില്‍ ആകെ പഠിച്ച രണ്ടുവര്‍ഷം എനിക്ക് പ്രിയങ്കരനായിരുന്ന വാപ്പുട്ടിമൊല്ലാക്ക, വന്യജീവി-പരിസ്ഥിതി സ്നേഹം എന്നില്‍ ഊട്ടിയുറപ്പിച്ച സക്കറിയാ സാര്‍.. ഇവര്‍ക്കെല്ലാം മുന്നില്‍ എന്റെ അധ്യാപക ജീവിതത്തിന്റെ പതിനാറു വര്‍ഷങ്ങള്‍  ഈ അധ്യാപക ദിനത്തില്‍ ഞാന്‍ ഗുരു ദക്ഷിണയായി സമര്‍പ്പിക്കുന്നു. 

Thursday, October 22, 2015

When Big Trees Fall..


For the Digital Generation of Indians, TERRORISM means ISIS, Al-Queda, ISI, Al Umma... and so on and so forth. But there was a time during our childhood (my generation, of the 1980s), when Terrorism meant Khalistan Liberation Movement (KLM).

I am sure none of my young friends in Kerala knows what Khalistan was, what Operation Blue Star was, how earth reacts when "A Big Tree Falls"...

But we knew! We knew it from the horrifying and saddening news daily churned out by the newspapers about people, army and police personnel being killed or bombed in the north-western state of Punjab. Those times too, terrorists had beards and turbans but backed by a different faith. Times have since changed.

I pray to the authorities to book the culprits involved in the desecration of the holy book (Guru Granth Sahib) as early as possible. If ISI is involved, hunt them down even if they are hiding in the darkest corners of Pakistan (emulating what Russians are doing vis-a-vis ISIS in Syria). Do whatever it takes to defuse the tension building up in Punjab.

Sikhs are an emotional lot, lively when happy, mad when provoked. I love them better when shaking with mirth rather than in anger. Let's not bring back the dark days of the 80s!

It takes more than a 56" chest to act bold and act in time!!

P.S: Comment by a friend on FB:
Sikhs are ALWAYS the first to rise to pitch in and help in cases of national emergency, whether it is a natural calamity or a man made riot! But they are also the first to rise in defense of their dignity.Gentle peace-loving folks,who can turn fiercely strong if need arises, justifiably so.

The rest of India owe them justice. Act now!!!!

Thursday, October 08, 2015

Cleaning Up Calicut: നഗരശുചിത്വം നമ്മളിലൂടെ


ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനത്തില്‍ (02/10/2015) ഞങ്ങൾ കോഴിക്കോട്ടുകാര്‍ ഏറ്റെടുത്ത് പൂർത്തീകരിച്ച കർമം..   രാവിലെ 7 മണി മുതൽ ഞങ്ങൾ പത്തിരുപത് പേർ പൊതുജന സഹകരണത്തോടെ ഉണ്ടാക്കിയ മാറ്റം..

മാനാഞ്ചിറക്ക് സമീപമുള്ള പബ്ലിക്‌ ലൈബ്രറിയുടെയും വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡിന്റെയും അടുത്തുള്ള മാലിന്യ കൂമ്പാരവും, വൃത്തി കേടായി കിടന്ന ചുറ്റുമതിലും, ഞങ്ങള്‍ വരുന്നതിനു മുന്‍പും, ഞങ്ങള്‍ അവിടെന്ന്‍ പോയ ശേഷവും. . . . പൂര്‍ണ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി!!

ഈ സ്ഥലം വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും അദ്ദേഹത്തിന്റെ പ്രിയപത്നി ഫാബിയുടെയും ഓര്‍മയ്ക്ക്  "ഫാബീസ് കോര്‍ണര്‍" എന്ന പേരില്‍ ഒരു പാര്‍ക്ക്‌ ആയി രൂപാന്തരപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുകയാണ്. തുടര്‍നടപടികള്‍ക്ക് കോഴിക്കോട് മേയര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്‌ മാലിന്യം പുന:ചംക്രമണത്തിനായി കഴിഞ്ഞ ദിവസം വേങ്ങേരി  നിറവ് റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധി ശ്രീ. ബാബു പറമ്പത്തിനു കൈമാറി.
We, Team KKTR would like to express our heartfelt gratitude to Town Station Janamaithri Police headed by our dearest Rijesh Pramod...
SM Street Merchants' Association President Mr. Riyas...
Architect Mr. Abhishek Sanker of Calicut Cultural Museum and his juniors at NIT-C Neethi Elizabeth Joseph, Sabah Mohammed, Maneesh ReddyAnnie Jerry..
and Mr. Ajas Ayyappankavil & his students at MediaOne Media School..
Mr. Benoy and the people behind Blood Donors Forum Calicut..
Greenview Farmers' Forum..
and most of all our members Vaishnav, Sathish Iyer, Raju Thekkadan, Anup Manikkoth, Sanoop Balan, Soumya Valsan, Shakkir Abdurahman, Dr. Abjith Puliyakkadi, Dr. Sudheer Mullakkal, Raafi Calicut and..
Kozhikode Corporation Councillor Mr. Kishanchand ..
Our Collector Bro Mr. N. Prashanth IAS for his motivating words and presence..
And above all, Her Eminence the respected Mayor of Calicut Corporation Prof. AK Premajam for granting us the necessary permission and giving us the go ahead!!

ഇതേക്കുറിച്ചുള്ള പത്രവാര്‍ത്ത:

താഴെ കൊടുത്തിരിക്കുന്നത് കഴിഞ്ഞ വര്ഷം ഇതേ ദിവസം കോഴിക്കോട്ടുകാര്‍ ഏറ്റെടുത്ത് നടത്തിയ ആദ്യത്തെ സ്പോട്ട് ഫിക്സിങ്ങിന്റെ ചിത്രമാണ്. സ്ഥലം മാനാഞ്ചിറയിലെ സ്റ്റേറ്റ് ബാങ്കിനും ആദായനികുതി ഓഫീസിനും ഇടയ്ക്കുള്ള ബസ്‌ സ്റ്റോപ്പിനരികിലെ പൊതു ശൌച്യാലയത്തിന്റെ പരിസരവും മതില്കെട്ടും. ഈ സ്ഥലം ഇന്നും അതേ വൃത്തിയോടെ നിലനില്‍ക്കുന്നു.


ഈ പ്രവര്ത്തിയിലെ അംഗങ്ങളുടെ പങ്കാളിത്തം ആണ് ഇത്തരം വൃത്തിയാക്കല്‍ യജ്ഞങ്ങളുമായി മുന്നോട്ട് പോകാന്‍ കോഴിക്കോട്ടുകാര്‍ക്ക് പ്രചോദനമായത്. കോഴിക്കോട് നഗരത്തിലെ ഇത്തരം വൃത്തികേടായ പൊതു ഇടങ്ങള്‍ കണ്ടെത്തി പൊതുജനങ്ങളുടെയും മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ വൃത്തിയാക്കി കോഴിക്കോടിനു ഒരു പുതിയ മുഖം കൊടുക്കുന്ന ബ്രിഹത്തായ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടു പോവുകയാണ്. ഈ ഉദ്യമത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ പ്രൊഫ. ഏ. കെ. പ്രേമജം, കോഴിക്കോട് കലക്ടര്‍ ശ്രീ. എന്‍. പ്രശാന്ത് IAS, കാലിക്കറ്റ്‌ കള്‍ചറല്‍ മ്യൂസിയം, ഗ്രീന്‍ വ്യൂ കര്‍ഷക കൂട്ടായ്മ, ബ്ലഡ്‌ ഡോനോര്സ് ഫോറം, വേങ്ങേരി നിറവ്, മിടായിതെരുവ് മര്‍ച്ചന്റ്സ് അസോസിയേഷന്‍, NIT-Cയിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.    


Dis Like


Dear Mark Zuckerberg,
Thanks but No, thanks!
I don't need any profile pictures or profile picture suggestions from you. I don't need to get reminded by you that I am a patriotic Indian. I don't want your supposedly 'free' Internet/ internet.org/ free basics or whatever-shit-you-call-it!
What I now desperately need is a DISLIKE button. Can you give me that?!
I want to click that button again and again when I listen to the news of ..

      An angry mob killing an old man on suspicion of his eating beef..

      A father beating his six-year old daughter to death for not covering her face..
      A dalit man getting torched alive for entering a temple..
      Pens being silenced by lethal use of the sword..
      Daughters being condemned to death in the name of honour..
      I want to hold on to that button with all my might in a desperate effort to save my Digital India from chaos..
I want to Dislike this India.. I want to convince the ruling class that it is not the India we want, it is not the India where I was born.
Can you please give me the DISLIKE button?!

Sunday, December 07, 2014

ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം !!


ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി ഉയര്ന്നുവത്രേ!
ഇന്ത്യ അല്ല.. ഇന്ത്യയിലെ ചുരുക്കം ചില വ്യക്തികള്‍/ സ്ഥാപനങ്ങള്‍. അംബാനിമാര്‍, ലക്ഷ്മി മിത്തല്‍, അസിം പ്രേംജി, അദാനി, ബിര്‍ള, ഗോയങ്ക, ടാറ്റ, മല്ല്യ, ഗോദ്റെജ്, ജിന്‍ഡാല്‍, ഹിന്ദുജമാര്‍, യൂസുഫലി... ഇവരൊക്കെയാണ് സാമ്പത്തിക ശക്തികള്‍. നിങ്ങളോ ഞാനോ അല്ല! വീപ്പയ്ക്ക് 130 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച വിലയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നാം ഇന്ന് നല്‍കുന്നത്. ഇന്നിപ്പോ പെട്രോളിയം വില വീപ്പയ്ക്ക് 65 ഡോളറില്‍ എത്തിനില്‍ക്കുന്നു. ഈ ലാഭമെല്ലാം എങ്ങോട്ടാണ് പോകുന്നത്?!

സബ്സിഡികള്‍ മുഴുവന്‍ എടുത്തുകളയുന്നു.. സര്‍ക്കാരിന് ഭാരമാണത്രേ!
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ എല്ലാം നിര്ത്തുന്നു, പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ന്നു/ത്തു. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ പരമാധികാര സര്‍ക്കാര്‍ കൈവെക്കുന്ന വ്യവസായം മുഴുവന്‍ നഷ്ടമെന്ന് പേരിട്ട് സ്വകാര്യ കമ്പനികള്‍ക്ക്‌ വിറ്റുതുലയ്ക്കുന്നു. വന്‍പദ്ധതികള്‍ സ്വന്തമായി നടത്താന്‍ സര്‍ക്കാരിന് കാശില്ല, പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് വേണം പോലും.

കോടിക്കണക്കായ പട്ടിണി പാവങ്ങളുടെ ഇന്ത്യ.. വേശ്യകളുടെയും തോട്ടികളുടെയും കൂട്ടികൊടുപ്പുകാരുടെയും ഇന്ത്യ.. അഴിമതിക്കാരുടെ ഇന്‍ഡ്യ.. തുടങ്ങിയ സ്ഥിരം ക്ലീഷേ ഡയലോഗിന് ഞാനില്ല. പക്ഷേ ഒന്ന് പറയാം.. ഈ സാമ്പത്തിക നേട്ടം ഇന്ത്യയിലെ മൊത്തം ജനതയ്ക്ക്‌ അനുഭവ വേദ്യമാകണം.. അവരുടെ ജീവിതം ആയാസ രഹിതമാകണം.. നാളെകള്‍ വസന്തത്തിന്റെ, പ്രതീക്ഷയുടെതാകണം!
സാമ്പത്തിക വളര്‍ച്ച കൊണ്ട് പിന്നെ ആര്‍ക്കാണ് നേട്ടം? സാധാരണ ഇന്ത്യക്കാരനെന്താണ് മെച്ചം?!
ഇതൊക്കെ, ഈ സമ്പത്തോക്കെ എങ്ങോട്ടാണ് പോകുന്നത് സുഹൃത്തേ?!!

Friday, April 11, 2014

എന്‍റെ സ്വന്തം വോട്ട്


ഞാനും കുത്തി!

അതിലെന്താപ്പോ ത്ര അത്ഭുതം.. കൊട്ട നെറച്ചും വയസ്സായിലെ.. എന്നായിരിക്കും പലരുടെയും ചിന്ത!

ഇത്തവണ ഒരു പ്രത്യേകത ഉണ്ട്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ (അഞ്ചാറെണ്ണം ആയി ഇപ്പോ) ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് നേരിട്ട് വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, പോസ്ടല്‍ വോട്ട് മാത്രം ആയിരുന്നു ആശ്രയം. ഇത്തവണ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ തന്നെ ആയിരുന്നു മിക്കവാറും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഡ്യൂട്ടി. അങ്ങനെയുള്ളവര്‍ക്ക്‌ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തനിക്ക്‌ ജോലിയുള്ള ബൂത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്താം. അങ്ങനെ ഞാന്‍ എന്‍റെ സ്വന്തം ഇടത് (Left) കയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടി വോട്ട് ചെയ്തു (പോളിംഗ് ഓഫീസര്‍ മഷി പുരട്ടിയത് എനിക്കത്ര ഇഷ്ടപ്പെട്ടില്ല, പക്ഷേ ഇത്തവണത്തെ മഷിക്ക് കറുപ്പ് അത്ര പോര)!!

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമം ഇതോടെ കുറെയൊക്കെ മാറി. ഇനി ഫലം വരുമ്പോള്‍ മുഴുവനും മാറും!!

Saturday, April 27, 2013

ഒരു പോലീസുകാരന്‍ പറ്റിച്ച കഥ!


ഇത് പണ്ട് പണ്ടൊരു കാലത്ത്‌ ദൂരെ അങ്ങോര് ദേശത്തു നടന്ന കഥയല്ല, ഈയടുത്ത കാലത്ത്‌ നമ്മുടെ കൊയ്ക്കോട്ടു നടന്ന ദുരന്തമാണ് (കുറച്ച് ഓവര്‍ ആയോ? സാരമില്ല, പിന്നാലെ അഡ്ജസ്റ്റ് ചെയ്യാം). 
              വീട്ടില്‍ ഒരു ഓഫീസ്-കം-ലൈബ്രറി ഒക്കെ സെറ്റ്‌ ചെയ്തു അത്യാവശ്യം ജാഡ ബുക്സ്‌ ഒക്കെ ശേഖരിച്ചു വെച്ചിട്ടുണ്ട്. കണ്ടാല്‍ അറയ്ക്കുന്ന, വിയര്‍പ്പ് മണക്കുന്ന ഒരു കറക്ക കസേരയും ഉണ്ട്. പിന്നെ ലാപ്ടോപ് (ഇത് ചെറുതാ - നെറ്റ്ബുക്ക്‌ എന്നാണു പേരത്രേ!), അത് വന്ന ശേഷം മൂടി വെക്കപ്പെട്ട കമ്പ്യൂട്ടര്‍, വര്‍ക്ക് ചെയ്യാത്ത രണ്ടു പ്രിന്‍റര്‍, ഒക്കെ ഉണ്ട്. പൊടിപിടിച്ചു കിടക്കുന്ന ഒരു ക്യാമറ ബാഗും ഒരു മൂലയ്ക്ക് കാണാം. ഡിജിറ്റല്‍ യുഗം വന്നേപ്പിന്നെ ഏതവനും ഫോട്ടോഗ്രാഫര്‍ ആയി, കണ്ട അണ്ടനും അടകോടനും ഫോട്ടോ പിടിച്ചു ഫേസ് ബുക്കില്‍ ഇടുന്നു, ലൈക്‌ വാരുന്നു. ലൈറ്റ് - കോമ്പോസിഷന്‍ - ഡെപ്ത് - മണ്ണാങ്കട്ട;  ഫോട്ടോഗ്രാഫിയുടെ ആ ഒരിത് പോയി!
         ആകെ ഒരു വേറിട്ട വിനോദം വായനയാണ്. എന്റെ വായന ഇരുന്നിട്ടോ നടന്നിട്ടോ  കിടന്നിട്ടോ അല്ല, തലയണ വെച്ച് തോള്‍ ഭാഗം പൊക്കി കട്ടിലില്‍ മലര്‍ന്നുകിടന്നാണ് വായന; പകുതി കിടന്നും പകുതി ഇരുന്നും എന്നര്‍ത്ഥം! ഈ വായന ചിലപ്പോള്‍ രാത്രി വൈകിയും തുടര്ന്നുപോകും. ലൈറ്റും കത്തിച്ചുവെച്ചു ഞാന്‍ ഇങ്ങനെ ഇരിക്കുന്നത് ഭാര്യയുടെയും മക്കളുടെയും  ഉറക്കത്തിനു തടസ്സമാകരുതല്ലോ. വായന ഓഫീസ് മുറിയിലേക്ക് മാറ്റാം, പക്ഷേ അവിടെ കട്ടിലും ബെഡും കൊണ്ടുപോയി ഇടാന്‍  പറ്റില്ല. ആ വായനയുടെ ഫീല്‍ കിട്ടുന്ന ഫര്‍ണീച്ചര്‍ അന്വേഷിച്ചു ഞാന്‍ കുറെ അലഞ്ഞു,  മടിശീലയുടെ കനം കുറയാനും പാടില്ല. ആയിടയ്ക്കാണ് കോഴിക്കോട്ടുകാര്‍ ഗ്രൂപ്പിന്റെ ശിശുദിന പരിപാടി വരുന്നത്, എല്ലാവരും കൂടി ശേഖരിച്ച പുസ്തകങ്ങള്‍ ചേര്‍ത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ വാര്‍ഡിലേക്ക് ഒരു ലൈബ്രറി ഉണ്ടാക്കുന്നു. അവിടേക്ക് കസേരകള്‍ക്ക് പകരം ബീന്‍ ബാഗുകള്‍ നിര്‍ദേശിച്ചത് പക്ഷിഭ്രാന്തനും ഡോക്ടറുമായ സുഹൃത്ത്‌ സുധീര്‍ മുല്ലക്കല്‍ ആണ്. എന്തുകൊണ്ട് ദിവാന്‍ കോട്ട് പോലെയുള്ള ബീന്‍ ബാഗ് ആയിക്കൂടാ എന്റെ വീട്ടിലേക്കും എന്ന് ചിന്തിച്ചത്‌... അപ്പോളാണ്.
                    എന്റെ ബുദ്ധിമോശത്തിനു ഞാന്‍ ഈ പ്ലാന്‍ ഒരു പോലീസുകാരനോട് പറഞ്ഞു. ആള്‍ എന്റെയൊരു ഫുജി സുഹൃത്താണ് (ഫേസ് ബുക്ക്‌ ബുദ്ധി ജീവിയുടെ ചുരുക്കെഴുത്താണ് ഫുജി)! ആളുടെ പേര് രിജേഷ്‌ പ്രമോട്ട് സര്‍ - പ്രമോഷന് വേണ്ടി ലീവെടുത്തു കുത്തിയിരുന്ന് പഠിച്ചിട്ട് ഫിസിക്കല്‍ ടെസ്റ്റിന്റെ തലേന്ന് നായ ഓടിച്ചു കാലൊടിഞ്ഞു കിടപ്പിലായ ഹതഭാഗ്യവാന്‍ ! അതിന്റെ ഓര്‍മയ്ക്ക്‌ അങ്ങേരുടെ പേരില്‍ ഞാന്‍ ചെറിയ ഒരു തിരുത്തല്‍ വരുത്തി എന്നേയുള്ളൂ. പിന്നെ, എസ് ആര്‍ എന്നത് 'എന്നായാലും സാറേ എന്ന് വിളിക്കണമല്ലോ'ന്നു കരുതി ഇപ്പഴേ സാര്‍ എന്നാക്കി. 
                    ഇങ്ങേരു നല്ലൊരു ബിസിനസ്‌ മാന്‍ കൂടിയാണ് കേട്ടോ! കൈവെച്ച ബിസിനസ്‌ ഒക്കെ നല്ല നിലയില്‍ പൊളിച്ചടുക്കിയിട്ടുണ്ട് കക്ഷി. ഇദ്ദേഹത്തിന്റെ വീട്ടില്‍ പഴയ ഫര്‍ണീച്ചര്‍ ബിസിനസ്‌ കാലത്തെ കുറെ ബീന്‍ ബാഗ്സ്‌ ഇരിപ്പുണ്ടത്രേ. എനിക്ക് കുറഞ്ഞ വിലയ്ക്ക് തരാം എന്ന് സമ്മതിച്ചു. പിന്നെ ഇക്കാര്യം പറഞ്ഞു ഞാന്‍ കുറെ തവണ വിളിച്ചു. അവസാനം ഒരു ദിവസം കക്ഷി പറയുന്നു: ബാഗ്‌ ഒന്നും നല്ല കണ്ടീഷന്‍ ഇല്ല, ബാഗില്‍ നിറയ്ക്കുന്ന തെര്‍മോകോള്‍ ബീഡ് തരാം എന്ന്. ശരി, അതെങ്കി അത് പോരട്ടെ! ഒരു വൈകുന്നേരം ട്രാഫിക്‌ സ്റെഷനടുത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് ഒരു വലിയ പ്ലാസ്റ്റിക്‌ കവര്‍ നിറയെ വെളുത്ത മണികള്‍ സാര്‍ എനിക്ക് സമ്മാനിച്ചു. ഉദാരമനസ്കനായ ഈ പോലീസുകാരന്‍ പ്രതിഫലമായി ഒന്നും വാങ്ങിയില്ല! 
                    അന്നദ്ദേഹം വേറൊരു വാഗ്ദാനം കൂടി നല്‍കി: ബാഗ്‌ ഞാന്‍ വരുത്തി തരാം, നല്ല ബാഗ് ഇവിടെ കിട്ടില്ല എന്ന്! ആ വാഗ്ദാനം കേട്ട് തെര്‍മോകോള്‍ മണികള്‍ പുളകിതരായിട്ടു ഇന്നേക്ക് ഏകദേശം നാലഞ്ചു മാസം ആയിക്കാണും. അതിനിടയ്ക്ക് ഞാന്‍ ഒന്നുരണ്ടിടത്ത് അന്വേഷിച്ചു, തൃപ്തി ആയില്ല. ഈയിടയ്ക്കാണ് സ്റ്റേടിയം ബില്‍ടിങ്ങിലെ ബീന്‍ ഷോപ്പി ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ദിവസം അവിടെ പോയി ഒരു Recliner Type Bean Bag ഓര്‍ഡര്‍ ചെയ്തു. 1800 രൂപ! പറഞ്ഞുവന്നപ്പോ പയ്യന്‍ ദേവഗിരിയില്‍ നമ്മുടെ ജൂനിയര്‍ ആയിരുന്നു, അതിന്റെ വിരോധം ഒന്നും കാണിച്ചില്ല, നൂറു രൂപ കുറച്ചു തരുകയും ചെയ്തു! ഇന്നാണ് സാധനം കയ്യില്‍ കിട്ടിയത്‌, പോലീസേമ്മാന്‍ തന്ന മണികള്‍ മുഴുവന്‍ നിറച്ചുകഴിഞ്ഞപ്പോള്‍ ആളങ്ങു വീര്‍ത്തു വലുതായി സുന്ദരനായി. 
                എന്തൊക്കെ പറഞ്ഞാലും.., തൃപ്തിയായി പോലീസ്‌ സാറേ.. തിരുപ്തിയായി!! എന്റച്ചന്‍ ഒരു പഴയ പോലീസുകാരനായത് കൊണ്ട് പറയുകയാണെന്ന് കരുതരുത്‌, ഒരു പോലീസുകാരനെയും ഇനി മേലാല്‍ ഞാന്‍ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കുകേല!


Monday, April 22, 2013

ആമേന്‍....:(...:; അതുതന്നെ, അതുതന്നെ!!


ഉച്ചയ്ക്ക് നേരത്തെ തന്നെ ജോലി കഴിഞ്ഞു. വൈകുന്നേരം ടൌണില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനുണ്ട്. വീട് വരെ പോയി തിരിച്ചൊരു വരവ് ഉണ്ടാകില്ല. എന്നാല്‍ ശരി ഒരു പടം കണ്ടുകളയാം എന്ന് കരുതി. അറിഞ്ഞതില്‍ വെച്ച് നല്ല പടം "ഇമ്മാനുവല്‍" ആണ്. പക്ഷേ, എന്തോ ഒരു താല്പര്യക്കുറവ്; ഒരു വൈകാരിക കുടുംബ കഥ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം. തീവ്രവൈകാരികത ഇഷ്ടപ്പെടുന്ന ഒരു മൂഡിലായിരുന്നില്ല. വലിയ  ഒരു മമ്മൂട്ടി ആരാധകന്‍ ആയ ഞാന്‍ പോലും അദ്ദേഹത്തിന്റെ പടത്തിനെ വിമുഖതയോടെ  സമീപിക്കുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന്റെ അവസ്ഥ എന്തായിരിക്കും? സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതല്ലേ സൂപ്പര്‍ താരങ്ങള്‍ക്ക് നല്ലത്?!
           ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഇനിയെന്ത് ചെയ്യണം എന്നറിയാതെ ഇതികര്‍ത്തവൃഥാമൂഡനായി പൊറ്റെക്കാട്ടിന്റെ തണലില്‍ നില്‍ക്കുമ്പോള്‍ വിളി വന്നു, ഓട്ടോക്കാരന്റെ വിളി! പോരുന്നോന്നു ചോയ്ചാപ്പിന്നെ രണ്ടാമതൊന്നു ആലോചിക്കുന്ന ശീലം കോഴിക്കോട്ടുകാര്ക്കില്ലല്ലോ. പോട്ടെ വണ്ടി നേരെ കൈരളി ശ്രീയിലേക്ക്. അവിടെ എത്തിയപ്പോ ആമേനും കളിക്കുന്നത് അവിടെ തന്നെ, ശ്രീ തിയേറ്ററില്.
          മനസ്സിനെ ഒന്ന് ശാന്തമാക്കാന്‍ നല്ലത് ആമേന്‍ പോലുള്ള ഒരു ജോളി മൂഡ്‌ പടമാണല്ലോ എന്ന് കരുതി. തിയേറ്റര്‍ ഏകദേശം നിറയെത്തന്നെ ആളുണ്ട്. വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടതിനാലായിരിക്കാം പടത്തെ പറ്റി വലിയ പ്രതീക്ഷകള്‍ ആയിരുന്നു. എന്തോ, എനിക്കൊന്നും തോന്നിയില്ല! ക്യാമറ കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്തവന്റെ കയ്യില്‍ അതുകൊടുത്ത പോലത്തെ ഷോട്ടുകള്‍, ഏതാണ്ട് കുറുക്കനു മുഴുവന്‍ തേങ്ങ കിട്ടിയ സ്ഥിതി! വേണ്ടതിനും വേണ്ടാത്തിടത്തും തീട്ടവും വളിയും മറ്റു കേട്ടാലറയ്ക്കുന്ന പദങ്ങളും!! അതുപിന്നെ പുതുതലമുറ ചിത്രങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകം ആണല്ലോ തെറി!
          പാട്ടുകള്‍ ഒന്നോ രണ്ടോ ഒഴിച്ചാല്‍ ബഹളമയം എന്നുമാത്രമേ പറയാന്‍ കഴിയൂ.. അരോചകം എന്നും പറയാം. ഹാസ്യത്തിന്റെ അതിപ്രസരം മോഹിച്ചെത്തിയ എനിക്ക് മനസ്സ് തുറന്നൊന്നു ചിരിക്കാന്‍ പറ്റിയ ഒരു സീന്‍ പോലും ഈ ചിത്രം നല്‍കിയില്ല. വളരെ ലളിതവും, കണ്ടു പഴകിയതുമായ ക്ലൈമാക്സ്‌ കൂടി ആകുമ്പോള്‍ ചിത്രം നിരാശപ്പെടുത്തുന്നു. പുണ്യാളന്മാരെ എത്ര തന്മയത്വത്തോടെ സിനിമയില്‍ അവതരിപ്പിക്കാം എന്ന് രഞ്ജിത്ത് നേരത്തെ നമുക്ക്‌ കാട്ടിതന്നതാണല്ലോ!
          ഫഹദ്‌ ഫാസില്‍ പക്ഷെ, നിരാശപ്പെടുത്തിയില്ല; സൂക്ഷ്മാഭിനയത്തിന്റെ ബാലപാഠങ്ങള്‍ മറ്റുപല നടീനടന്മാരും ഇയാളില്‍ നിന്ന് പഠിക്കുന്നത് നന്ന്. ഇന്ദ്രജിത്തും തന്റെ റേഞ്ച് വ്യക്തമാക്കി; എങ്ങനെ, ഏതു കോണില്‍ നിന്ന് നോക്കിയാലും ഒരേ ഭാവം വിടരുന്ന മുഖമുള്ള തന്റെ സഹോദരനിലും എത്രയോ മേലെയാണ് അഭിനയകലയില്‍ ഇദ്ദേഹം.
             അങ്ങനെ ഓരോരുത്തരായി നോക്കുമ്പോള്‍ ആരാണ് അഭിനയത്തില്‍ മോശം? 'മറിമായം' രചനയ്ക്ക്  തന്റെ തട്ടകം തിരിച്ചുകിട്ടിയ പ്രതീതി. ആദ്യചിത്രത്തില്‍  (ലക്കി സ്റ്റാര്‍ ) അവരുടെ അഭിനയം സ്വല്പം അമിതമായിരുന്നോ എന്ന് തോന്നിയിരുന്നു. നായികയും (സുബ്രഹ്മണ്യപുരം ഫെയിം) കലക്കി. എടുത്തുപറയേണ്ട വേറൊരു കഥാപാത്രം വില്ലത്തരം കൈമുതലാക്കിയ ഒറ്റപ്ലാക്കല്‍ അച്ചനാണ്,  അസ്സലായി ജോയ്‌ മാത്യു (ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ), ഇത്രയും പ്രതിഭാധനനായ നടന്‍ നിങ്ങളിലുണ്ടെന്നു ആരും നേരത്തെ അറിഞ്ഞില്ലല്ലോ! കപ്യാരും പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നു. നായികയുടെ അപ്പനായെത്തിയ നന്ദുവിനെ ഇനി കൂടുതല്‍ ചിത്രങ്ങളില്‍ ഇത്തരം റോളുകളില്‍ പ്രതീക്ഷിക്കാം എന്നാണെന്റെ തോന്നല്‍!..!.
              മ്യൂസിക്കല്‍ കോമഡി എന്നത് ഒരു പാശ്ചാത്യ ആശയമാണ്. ഈ ചിത്രത്തിന്റെ തീം ഒരു സെര്‍ബിയന്‍ ചിത്രത്തിന്റെതാണ് എന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്. എനിക്കും ഈ ചിത്രം ആദിമധ്യാന്തം ഒരു അനുകരണമായെ തോന്നിയുള്ളൂ..  ലിജോ ജോസ് പെല്ലിശേരിക്ക് മുഴുവനായും കയ്യടക്കി വിജയിപ്പിക്കാന്‍ കഴിയാതിരുന്ന ഒരു അനുകരണം! എന്തായാലും രണ്ടു ദിവസം പട്ടിണി കിടന്നു സദ്യ കഴിക്കാന്‍ ചെന്നയാള്‍ക്ക് ചോറ് പൊതിക്ക് പകരം (ഈ സിനിമയില്‍ ആദ്യം കാണിക്കുന്ന) സ്വര്‍ണക്കടലാസില്‍ പൊതിഞ്ഞ അമേദ്യപ്പൊതി കൊടുത്ത അവസ്ഥ!
                  

Saturday, April 20, 2013

Let Nature Be!




Last day, I was busy feeding my budgerigars (Love birds as they are popularly known) at my residence in Feroke, Kozhikode when I noticed a little juvenile Gecko slowly advancing towards me. I am familiar with the species, a smallish tree gecko usually seen on Coconut trees almost every where in Kerala. Used to capture the adult geckos with bare hands and feed them to sand-boas and keel-backs whom I used to keep at home out of curiosity when I was still a student. Usually they are swift and fast to evade capture. But this guy was like slightly confused seeing me; like he did not know what to do!


I put out my right palm upon the soil in front of him and he slowly proceeded to climb aboard as there was no way around. I just looked at him for some time appreciating the beauty and fragility of such a tiny creation of god. Then it was decided enough is enough and I proceeded to set him free without physical injury to that fragile body. I kept my open palm near the trunk of an adjacent coconut tree but he declined to alight! After two-three tries, he jumped off and within seconds was captured by a herd of Fire Ants. He could not even move one feet from the place where I set him free!! How I do not know, but that fragile but agile lizard was locked in the nasty clutches of these fierce little predators. He was still kicking when I took this photo!

I let Nature take the call... let Nature be!!!
Related Posts with Thumbnails